Wednesday, May 27, 2015

സ്ത്രീകളുടെ പ്രവാസം

നമ്മള്‍ പ്രവാസികള്‍ അവരുടെ കുടുംബത്തെയും നാടിനെയും ഉപേക്ഷിച്ചു ഇവിടെ നില്‍ക്കുന്നതിന്‍റെ ദുഃഖം എന്നും സോഷ്യല്‍ മീഡിയയില്‍ കണ്ണീര്‍ മഴ പെയ്യിക്കാറുണ്ട് ...എല്ലാവര്‍ക്കും വിഷമം ഉണ്ട്...എന്നാല്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്ന സ്ത്രീകളായ നഴ്സുമാരും, ഗദ്ദാമകളുടെയും കാര്യം ഒന്ന് ചിന്തിച്ചേ....ഈ ഇടയ്ക്കു ഒരു ഇന്തോനേഷ്യന്‍ സ്ത്രീ മക്കളോട് യാത്ര പറയുന്ന ഒരു വീഡിയോ കണ്ടു...ആരും കരഞ്ഞു പോകും...മൂന്നും നാലും വയസ്സായ കുഞ്ഞുങ്ങള്‍ കാറിന്റെ പുറകെ ഓടുന്ന ഒരു കാഴ്ച്ച....എന്‍റെ പരിച്ചയത്തിലെ ഒരു നഴ്സ് പ്രസവിച്ചു ആറു മാസമായപ്പോള്‍ കുഞ്ഞിനെ അമ്മൂമ്മയുടെ കൈവശം ഏല്‍പ്പിച്ചു ഇവിടെ ജോലി ചെയ്യുന്നു...
നമുക്ക് ഒന്നുമില്ലെങ്കിലും വിഷമങ്ങള്‍ പറയാന്‍ കൂട്ടുകാര്‍ ധാരാളം ഉണ്ട്..വെള്ളിയാഴ്ച ആകുമ്പോള്‍ കോര്‍ണിഷിലും മാളിലും കറങ്ങി മനസ് ഒന്ന് തനുപ്പിക്കാം....ഒരു ഗദ്ദാമയെ പറ്റി ചിന്തിച്ചാലോ എന്തുണ്ട് അവര്‍ക്ക് സാന്ത്വനത്തിന് ...നാല് വശം ചുറ്റപ്പെട്ട മതിലും അവരുടെ യുണിഫോമും , ജോലിയും അല്ലാതെ...അവരുടെയൊക്കെ മാനസിക പിരിമുറുക്കത്തിനും വിഷമതിനും ഇടയില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു...സ്വന്തം കുഞ്ഞിനെ ഓമനിക്കാന്‍ ഇഷ്ട്ടപ്പെടാത്ത എത്ര അമ്മമാര്‍ ഉണ്ടാകും ലോകത്ത്..നിവര്‍ത്തികേടും, സാഹചര്യവും ..

പത്താം ക്ലാസ്സിന്റെ ഓര്‍മ്മ

എല്ലാവരും പത്താം ക്ലാസ്സിന്റെ പഴയ കാല ഓര്‍മ്മയിലാണ്...എന്‍റെ ഒരു ഓര്‍മ്മ കൂടി...
എന്നെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച കാലം...ഇപ്പോഴും ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്ന ഒന്ന്..
വീട്ടില്‍ സൌകര്യം കുറവായത് കൊണ്ട് നമ്മുടെ വീട്ടിലെ ഒരു ജെഷ്ടനെ പോലെയുള്ള സുകുമാരന്‍ നായര്‍ എന്നയാളുടെ വീട്ടിലെ കാര്‍ പോച്ചിലായിരുന്നു വൈകുന്നേരത്തെ പഠിത്തം..
സ്കൂളിലും ട്യുഷന്‍ സെന്ററിലും പ്രതീക്ഷ ഉള്ള കുട്ടിയായിരുന്നു..അവസാനം അസുഖം കാരണവും മറ്റും ക്ലാസ്സോടെ ജയിച്ചു..
സ്കൂള്‍ റിസള്‍ട്ട് തലേന്ന് തന്നെ സുകു ചേട്ടന്‍റെ അനുജന്‍ മുട്ടക്കാട്‌ വേണുഗോപാല്‍ രാത്രി പോയി നോക്കി കുറെ ചോക്ലെയ്റ്റ് വാങ്ങി തന്നു..വീട്ടില്‍ ജെഷ്ടന്മാര്‍ ഉള്ളപ്പോഴും അദ്ദേഹം കാണിച്ച സ്നേഹം ഇന്നും ഓര്‍ക്കുന്നു...ഡി വൈ എഫ് ഐ നേതാവായ വേണു ചേട്ടന്‍ പിറ്റേന്ന് സമ്മാനമായി വാങ്ങി തന്ന ഷര്‍ട്ടിന്റെ തുണി പ്രവാസി ആകുന്നതു വരെ ഞാന്‍ സൂക്ഷിച്ചു..ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി..
അത് കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ നിവര്‍ത്തിയില്ലാതെ ആയി..വെങ്ങാനൂര്‍ ന്യു പാരലല്‍ കോളേജ് പ്രിന്‍സിപ്പല്‍ എം.എല്‍.എ. വെങ്ങാനൂര്‍ ഭാസ്കരന്‍ സാറിനെ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ചെന്നപോള്‍ അദേഹം പറഞ്ഞു അവിടെ ചേര്‍ന്ന് പാരലല്‍ ആയി പഠിക്കാന്‍...ഫീസൊന്നും വേണ്ട എന്ന് ..നന്ദിയോടെ അത് നിരസിച്ചു..
അന്ന് തീരുമാനിച്ചു സ്വയം പഠിക്കണം..ആരെയും ആശ്രയിക്കാതെ..
പകല്‍ ജോലി ചെയ്തു വൈകുന്നേരത്തെ ക്ലാസില്‍ പോയും...രാവിലെ ഏഴ് മണിക്കുള്ള ക്ലാസില്‍ പോയും പ്രീ ഡിഗ്രി, ഡിഗ്രി, കുറെ കമ്പ്യൂട്ടര്‍ കോഴ്സുകള്‍, അത് പോലുള്ള പലതും പഠിക്കാനായി...കൂടെ പ്രായമുള്ള പെണ്‍കുട്ടികളുടെ മുന്നിലൂടെ M80 വണ്ടിയില്‍ സ്റ്റെഷനരി സാധനം കടയില്‍ കൊടുക്കുമ്പോള്‍ അവരുടെ മുന്നില്‍ ചുമന്നു കൊണ്ട് പോകുമ്പോള്‍ വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്..
ജീവിതത്തില്‍ ഓര്‍ക്കുമ്പോള്‍ വിഷമം വരുന്നത് ..അന്ന് ആരെങ്കിലും പഠിപ്പിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ മനസില്‍ സ്വപ്നം കണ്ട അവസ്ഥയില്‍ ചെന്നെത്താന്‍ കഴിഞ്ഞേനെ....എന്നാലും ഇന്ന് സന്തോഷമാണ്...

Saturday, May 23, 2015

മത സ്പര്‍ധ

പാളയം മസ്ജിദില്‍ വൈകുന്നേരം മഗ്രിബ് ആകുമ്പോള്‍ ബാങ്ക് വിളിക്കുന്നു..അതെ സമയം ഒരു മതിലിന്‍റെ അപ്പുറത്ത് അമ്പല മണിയും മുഴങ്ങുന്നു...മസ്ജിദിന്റെ എതിര്‍വശം പള്ളി മണിയും ...വര്‍ഷങ്ങളോളം നടന്നു വരുന്ന പ്രക്രിയ ....ഈ മൂന്നു സ്ഥലങ്ങളില്‍ നിന്നും കേള്‍ക്കുന്ന നാദം ആരെയും അലോരസപ്പെടുതുന്നില്ല.....ഇവിടേയ്ക്ക് പോകുന്നവരെയും ഒന്ന് മാറി കയറാന്‍ പോലും പറയുന്നില്ല..ഇതിനൊക്കെ സാക്ഷിയായി രക്ത സാക്ഷി മണ്ഡപവും...ഇതാണ് എന്‍റെ തിരുവനന്തപുരം....ഇത് പോലെയാണ് മിക്ക സ്ഥലങ്ങളും....ഇവിടെയൊന്നും പോകാത്ത ചിലര്‍ ഓണ്‍ ലൈനില്‍ കയറിയാല്‍ അവരുടെ ഭക്തി തലക്കു പിടിക്കും...അവര്‍ സോഷ്യല്‍ മീഡിയയില്‍ മതബ്രാന്തിന്റെ ഭക്തരാകുന്നു...പരസ്പരം ആക്രോശിക്കുന്നു...ഇതാണ് നാം കാണുന്നത്...ഇവരാണ് മതത്തിന്‍റെ ആള്‍ക്കാര്‍....വിശ്വാസം പേരുകളില്‍ മാത്രം....ഒരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ അധിക്ഷേപിക്കാന്‍ കഴിയില്ല...എങ്കില്‍ ആദ്യം പാളയം ഇമാമും , തൊട്ടടുത്ത അമ്പലത്തിലെ പൂജാരിയും തമ്മില്‍ തല്ലണം..

എന്‍റെ സ്പോണ്സര്‍

ദൈവത്തിന്‍റെ ഭൂമി വിശാലമാണ്...
ഒരിക്കലും പ്രവാസി ആകരുത് എന്ന് മനസ്സില്‍ ഉറപ്പിച്ചു പാസ്പോര്‍ട്ട് പോലും എടുത്തിരുന്നില്ല...ഒടുവില്‍ ആകേണ്ടി വന്നു...ജീവിതം എത്തിച്ചു ഒരു പ്രവാസി ആയി..
വന്നു ഒരു വര്ഷം വരെ എടുത്തു ഇവിടവുമായി പൊരുത്തപ്പെടാന്‍...
ഇപ്പോള്‍ എല്ലാവരും ഉള്ളത് പോലെ...മലബാര്‍ കാരുടെ സ്നേഹം ..കൂടെ പിറന്ന സഹോദരങ്ങലെക്കാള്‍ ഹൃദയ ബന്ധം...മനസ് കൊണ്ട് ആഗ്രഹിച്ചു പോയി...ഞാനുമായി അടുത്തവരൊക്കെ എന്‍റെ കൂടെപ്പിരന്നവരായിരുന്നെന്കില്‍ എന്ന്... ദൈവം എനിക്ക് ഒത്തിരി അനുഗ്രഹം തന്നു...നല്ലൊരു സ്പോണ്സറെ കിട്ടി എന്നത് ഏറ്റവും വലിയ ഭാഗ്യം...
സാലറി കുറവായതിനാല്‍ പുറത്തെ കമ്പനിയില്‍ ജോലിക്ക് വിട്ടത്...എന്തെങ്കിലും കാരണത്താല്‍ ഞാന്‍ അങ്ങോട്ട്‌ ദേഷ്യപ്പെട്ടാല്‍ കുറച്ചു കഴിഞ്ഞു സലാം പറഞ്ഞു കൊണ്ട് വരുന്ന എന്‍ജിനീയര്‍ അഹ്മദ് തമിമി...
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത വ്യക്തി....ഒത്തിരി ബിസിനസ് ഉണ്ടായിരുന്നിട്ടും സ്വന്തം ഇ മെയിലിന്റെ പാസ്‌ വേര്‍ഡ് തന്നു....ക്രെഡിറ്റ് കാര്‍ഡും അതിന്‍റെ കീ യും പറഞ്ഞു തന്നു കയ്യില്‍ തന്നിട്ട് പോകുന്ന സഹോദരന്‍..എനിക്ക് വേണ്ടി മാത്രം എന്‍റെ നേട്ടത്തിനായി സ്വന്തം സ്ഥാപനം മാസങ്ങളോളം പകല്‍ അടച്ചിട്ട വ്യക്തി...എല്ലാത്തിനും നന്ദി പറയുമ്പോള്‍ തോളില്‍ തട്ടി പറയും .. “ നീ എന്‍റെ സഹോദരന്‍ എന്ന്”
ഒടുവില്‍ നിതഖത് സമയത്ത് സ്പോന്സര്ഷിപ് ചേഞ്ച് ചെയ്യാന്‍ നേരം ഒരു കാശും വാങ്ങാതെ എല്ലാ പേപ്പറും ഒപ്പിട്ടു തന്ന സൗദി...