Saturday, November 30, 2013

പഴമയും പ്രകൃതിയും കനിഞ്ഞ അല്‍ ഹസ്സ



അല്‍ ഹസ്സ

സൌദിയിലെ കിഴക്കൻ പ്രവിശ്യയുടെ ആസ്ഥാനമായ ദമാമിൽ നിന്നും ഏതാണ്ട് 150 കിലൊമീറ്ററുകൾ അകലെ, ഈന്തപ്പനകളുടെ പച്ചപ്പിൽ പുതച്ചുനിൽക്കുന്ന അൽ ഹസ്സ  ഇവിടുള്ളവരുടെ ഒരു ആശ്വാസ കേന്ദ്രമാണ്.


ഒരു അവധി ദിവസം അവിടേക്ക്:

ഹമീദിക്കയുടെ സുഹൃത്തിന്‍റെ ഫാം ഹൌസ് ബുക്ക്‌ ചെയ്തു എന്ന് കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ഇത് വരെ  ഇല്ലാത്ത ഒരനുഭവമാ,, അങ്ങനെ ഞങ്ങള്‍ അഞ്ച് കുടുംബങ്ങള്‍  വൈകുന്നേരമായപ്പോള്‍ യാത്ര തിരിച്ചു.
വഴിയിൽ വിജനമായ  മരുഭൂമിയും,  അവിടവിടെ  ആയി ഒട്ടകങ്ങളെയും  കാണാം


ഞങ്ങളെ കാത്ത് അദ്ദേഹത്തിന്‍റെ ചങ്ങാതി സൗദി വഴിയില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. പ്രധാന റോഡില്‍ നിന്നും വളരെ മാറി നാട്ടിലെ കാനാലിന്റെ വശങ്ങളെ പ്പോലുള്ള റോഡില്‍ കുറെ ദൂരം ചെന്നു.  എങ്ങും ഈന്തപ്പനത്തോട്ടങ്ങളുടെ ഹരിതാഭ.. ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ചയാണ് അൽ-ഹസ്സിലെ ഈന്തപ്പനകൾ ഒരുക്കിയിരിക്കുന്നത്..



മിക്ക തോട്ടങ്ങളുടെയും കവാടത്തിൽ അവിടത്തെ  പേരുവിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നാല് വശവും പനയുടെ ഓലകള്‍ വൃത്തി ആയി മറച്ചു കൊണ്ടുള്ള അതിരുകള്‍. മുന്‍വശം ഒരു വലിയ ഗേറ്റും. ഒരു കവാടത്തില്‍ നാം എത്തി. അപ്പോഴേക്കും രാത്രി ആയിരുന്നു. 
കയറുമ്പോള്‍ മുന്നില്‍ ഒരു പാര്‍ക്ക്. കുട്ടികളുടെ ഊഞ്ഞാലും, സ്ലൈടും, മറ്റ് വിനോദ ഉപകരണങ്ങളും. 






നിറയെ ഈന്ത പനയും, മറ്റു മരങ്ങളുടെയും നടുക്കായി ഒരു കെട്ടിടം. അതിനു മുന്നില്‍ മുന്തിരി വള്ളികളും, അതിനെ പുണര്‍ന്ന മുല്ല വള്ളികളും..



പിന്നെ സമീപത്തായി ഒരു വലിയ വിസ്തൃതിയില്‍ രണ്ടു കൂടുകള്‍, ഒന്ന് കോഴിയും, മറ്റേതു പ്രാവും.



 ചൂടുള്ള സമയമായിരുന്നിട്ടും നല്ല കാലാവസ്ഥയും. എല്ലാം കൂടി ആയപ്പോള്‍ മനസിന്‌ വല്ലാത്ത കുളിര്‍മ..
പിറ്റേന്നു രാവിലെ അവിടത്തെ സ്വിമ്മിംഗ് പൂളില്‍ വിസ്തരിച്ചു ഒരു കുളി .



പിന്നെ ഫാമിനുള്ളിലെ കാഴ്ചകള്‍, വിവിധ തരം ചെടികള്‍..



ഓറഞ്ച്, നാരങ്ങ, പപ്പായ, മാതളം, തുടങ്ങി അങ്ങനെ പോകുന്നൂ...




ഉച്ച ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടി ജബ്ല്‍ ഖാറയിലേക്ക്... യാത്രയിലുട നീളം റോഡിനു ഇരു വശവും ആകാംക്ഷയോടെ നോക്കിയിരുന്നു പോയി.. ഇവിടത്തെ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരുമലയാളിക്കും കേരളത്തിലെ നാട്ടുംപുറങ്ങളിലൂടെ യാതൃ ചെയ്യുന്ന പൃതീതിയുണര്‍ത്തും.പച്ചപ്പാര്‍ന്ന കൃഷിയിടങ്ങളും കാര്‍ഷികാവശ്യത്തിന് ജലമെത്തിക്കുന്നതിനുള്ള തോടുകളും കനാലുകളും കര്‍ണാനന്ദകരമായ കാഴ്ചകളാണ്. ചിലയിടങ്ങളില്‍ പുല്ലു വെട്ടി പായ്ക്ക് ചെയ്യുന്ന സ്ഥലങ്ങള്‍.. ചെമ്മരി ആട്, കുതിര, ഒട്ടകം എന്നിവയുടെ കൂട്ടങ്ങള്‍ ചിലയിടത്ത്...


ജബ്ല്‍ ഖാറയിലേക്ക്...



നൂറ്റാണ്ടുകൾ പിന്നിലേയ്ക്കാണ്  ഈ കാഴ്ച തുറക്കുന്നതെന്ന് മനസ്സിലാകും. പലരൂപത്തിൽ, പലഭാവത്തിൽ മൺകൂനകളും കുന്നുകളും കാഴ്ചയുടെ വിസ്മയലോകം ഒരുക്കി കാത്തിരിക്കുന്നു.. 

മഴവെള്ളപ്പാച്ചിലുകളുടെ സഹായത്താൽ രൂപം കൊണ്ടതാവണം, കുന്നുകൾക്കിടയിലെ ഈ വലിയ വിടവുകളും വഴികളും.. കളിമണ്ണും ചുണ്ണാമ്പുകല്ലുകളും കൂടിച്ചേർന്ന, പ്രകൃതിദത്തമായ ഈ നിർമ്മിതിയിൽ മഴയും കാറ്റുമൊക്കെ നൂറ്റാണ്ടുകളായി തങ്ങളുടെ കരവിരുതുകൾ പരീക്ഷിക്കുന്നുണ്ടാവാം. ദൈവത്തിനു സ്തുതി...

പ്രവേശിക്കുമ്പോള്‍ തന്നെ ഒട്ടകത്തിന്റെ തലയുടെ രൂപത്തില്‍ ഒരു മണ്‍ കൂന. കുറച്ചു ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു വാതില്‍ കാണാം. അതിനുള്ളില്‍ കയറുന്ന മാത്രയില്‍ തന്നെ ദൈവത്തിന്‍റെ മഹോന്നതിയെ നാം ഓര്‍ത്തു പോകും. 



കഠിനമായ ചൂടിലും എയര്‍ കണ്ടീഷനെ വെല്ലുന്ന തണുപ്പും. ഇരുട്ടും , ചെറിയ വഴികള്‍ ഒരാള്‍ക്ക് ബുദ്ധി മുട്ടി നടക്കാന്‍ കഴിയുന്ന വഴികള്‍ പലയിടതെക്കും..എത്ര ദൂരം വേണമെങ്കിലും പോകാം, തിരിച്ചു വഴി തെറ്റാതെ വന്നാല്‍ ഭാഗ്യം... കൂടുതല്‍ അതിനകത്തേക്ക് നില്‍ക്കാതെ ഞങ്ങള്‍ പുറത്തിറങ്ങി..

പുറത്തെ കുന്നുകൾക്ക് മുകളിൽ നിന്നും നോക്കുമ്പോൾ അനന്തവിശാലമായി പരന്നുകിടക്കുന്ന മരുപ്പച്ച ഒരു സവിശേഷ കാഴ്ച തന്നെ..
.അതിനോട് വിട പറയുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.

അവിടുന്ന് ഞങ്ങള്‍ അല്‍ ഹസ നാഷണല്‍ പാര്‍ക്കിലേക്ക്, പാര്‍ക്കിന്‍റെ കവാടത്തില്‍ പ്രവേശിച്ചു വീണ്ടും യാത്ര മുന്നോട്ട് പോയി. അവിടവിടെ വെള്ള മണലില്‍ വന്നിരുന്നു കളിക്കുന്ന കുട്ടികളെയും സൗദി കുടുംബങ്ങളെയും കാണാം. 

എന്തായാലും സൗദി അറേബ്യയില്‍ സൌജന്യമായി ഇത്രയധികം വിശലമായ സൌകര്യങ്ങള്‍ ഒരുക്കുന്നത് നമ്മുടെ ഗവണ്മെന്റ് കാണേണ്ടത് തന്നെ. കിലോ മീറ്ററോളം നീണ്ട പാര്‍ക്ക്‌. നമ്മള്‍ ഏതാണ്ട് നാല് കിലോമീറ്റര്‍ കഴിഞ്ഞു വണ്ടി നിര്‍ത്തി ഇറങ്ങി. കുട്ടികള്‍ അവരുടെ പണി തുടങ്ങി..


Wednesday, October 23, 2013

ഖത്തീഫ്....

ഖത്തീഫ്....

എന്നും എല്ലായ്പ്പോഴും എല്ലാവരും ഇഷ്ടപ്പെടുന്നത്  ആഡംബര പട്ടണങ്ങളെക്കാള്‍ തനിമയാര്‍ന്ന ശാന്തമായ  ഗ്രാമങ്ങളാണ്. അത് കൊണ്ടാണ്  ഗാന്ധിജിയും ഗ്രാമങ്ങളെ സ്നേഹിച്ചത്.  കളവിന്റെയു, ചതിയുടെയും മുഖങ്ങളില്ലാത്ത പച്ചയായ മനുഷ്യര്‍..
സൗദി  അറബിയില്‍ നിന്നും ഭിന്നമായ ഒരു ഗ്രാമമാണ് ഖത്തീഫ്. ഇടുങ്ങിയ റോഡുകളും , വിശാലമായ കൃഷിത്തോട്ടങ്ങളും  തിരക്കാര്‍ന്ന തെരുവുകളും കാണുമ്പോള്‍ തമിഴ്‌ നാട്ടില്‍ ചെന്നത് പോലെ തോന്നല്‍.


ആഡംബരം ഇല്ലാത്ത വീടുകള്‍.. നമ്മുടെ നാട്ടിലെ ചില കോളനികളില്‍ പ്രവേശിച്ചത് പോലെ. എല്ലാ ചുവരുകളിലും യാ ഹസൈന്‍, യാ ഹുസൈന്‍ എന്നെഴുതിയത് കാണാം. നമ്മുടെ നാട്ടിലേത് പോലെ മഖ് ബറകള്‍, പച്ചക്കൊടികള്‍, ബള്‍ബ്‌ കൊണ്ടുള്ള ലൈറ്റുകള്‍,  രക്ത സാക്ഷി സ്മാരകങ്ങള്‍.... എല്ലാം കൂടി കാണുമ്പോള്‍ സൗദി അറേബ്യ എന്ന് പറയില്ല..

മീന്‍ മാര്‍ക്കറ്റും, thursday market, ഖതീഫ്‌ ഫെസ്റ്റും ,  വളരെ പ്രസിദ്ധമാണ്.മല്‍സ്യ ത്തിനു വളരെ വില കുറവാ ഇവിടെ. ചെമ്മീന്‍ തൊലിക്കുന്ന സൗദി യുവാക്കളെയും കാണാന്‍ കഴിയും.




ഇത് ഇവിടത്തെ പുരാതനമായ കെട്ടിടങ്ങളില്‍ ഒന്നാണ്. ഇന്നും അത് നില നിര്‍ത്തിപ്പോരുന്നു.. ഇത് പോലുള്ള പഴയ കെട്ടിടങ്ങള്‍ അവിടവിടെ ആയി ഉണ്ട്.

 
സാമ്പത്തികമായി വളരെ മെച്ചമില്ലാത്ത സാധാരണ ആള്‍കാര്‍ ആണ് ഇവിടെ ഉള്ളത് , അത് കൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള ഡ്രസ്സും, കൊലങ്ങളുമാണ് ഭൂരിപക്ഷവും.

ഇടയ്ക്കിടയ്ക്ക് പോലീസും നാട്ടുകാരും വെടി വെച്ച് കളിക്കുന്നത് കൊണ്ട് തന്നെ പോലീസുകാര്‍ ഇവിടെ പ്രവേശിക്കുന്നത് വിരളമാണ്.  സെന്സിടിവ്‌ പ്രദേശമാണ് ഇവിടം. പെരുന്നാള്‍ പോലെ തന്നെ പ്രധാന ആഘോഷമാണ് മുഹറം.  




Tuesday, September 10, 2013

മഅ്ദനി തീവ്രവാദി ?

മഅ്ദനി തീവ്രവാദി ?
 
 
വികലാംഗനും മതപണ്ഡിതനുമായ മഅ്ദനി പത്ത് റമസാന്‍ പുണ്യനാളുകള്‍ ജയിലില്‍ കഷ്ടതകള്‍ സഹിച്ചു നോമ്പും നമസ്‌കാരവും നിര്വ്വ്ഹിച്ചു പെരുന്നാളിന്റെ ആഘോഷപൊലിമകള്‍ ജയിലറകളില്‍ കഴിച്ചുകൂട്ടേണ്ടി വന്ന നിരപരാധി എന്ന് നിയമപീഠം വിധിയെഴുതി നിരുപാതികം വിട്ടയച്ച ആളിനെ വീണ്ടും വേട്ടയാടി പിടികൂടി കഴിഞ്ഞ റമസാന്‍ കാലത്ത് പിടികൂടിയപ്പോള്‍ തന്റെ വിശ്വാസപ്രമാണമായ വിശുദ്ധ ഖുര്ആിന്‍ നെഞ്ചോടു ചേര്ത്തു വെച്ച് നിറകണ്ണുകളോടെ ഞാന്...‍ നിരപരാധിയാണെന്നു കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണനകള്‍ ഒന്നും നല്കാ‍തെ കര്ണാറടക പോലീസിന്ന് പിടിച്ചു കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു സംസ്ഥാന ഭരണാധികാരികള്‍ ചെയ്തത്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ വെച്ച് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു മഅ്ദനി എന്നു പറയുമ്പോള്‍ മഅ്ദനിയുടെ കാവലാളുകളായ രണ്ട് പോലീസുകാര്‍ അന്ന് എവിടെയായിരുന്നു. വികലാംഗനായ മഅ്ദനി ഒറ്റക്ക് എങ്ങനെ കുടകിലെത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ അന്യസംസ്ഥാനത്ത് പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അന്നത്തെ സര്ക്കാ രും കൃത്യനിര്വ്വ ഹണത്തിന് വിമുക്തി കാണിച്ചതാണല്ലോ ഇങ്ങനെ സംഭവിച്ചത്. തീര്ത്തും അവശനായി ശരീരം ക്ഷീണിച്ചു രോഗാതുരനായി വിട്ടയച്ച മഅ്ദനി വീണ്ടും കേരളരാഷ്ട്രീയത്തില്‍ ശ ക്തി പ്രാപിച്ചേക്കുമെന്ന ചിലരുടെ മിത്യാധാരണ തന്നെയാ ണു അദ്ധേഹത്തെ വീണ്ടും കുരുക്കിലാക്കിയത്. ബാംഗ്ലൂര്‍ കുറ്റാരോപണവും അതിന്നു ദൃക്‌സാക്ഷികളെ സൃഷ്ടിച്ചതും പച്ചക്കള്ളവുമാണെന്ന് തെഹല്ക്ക വസ്തുതാ പരമായി സ്ഥാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് മഅ്ദനിയേയും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തേയും ഇല്ലായ്മ ചെയ്യാ ന്‍ വേണ്ടിയുള്ള ചിലരുടെ കഥകള്‍ മാത്രമാണ് ഇതിനു പിന്നിലുണ്ടായിട്ടുള്ളതെല്ലാം
ഇടത്- വലത് സര്ക്കാ റുകള്‍ മാറിമാറി പങ്കുവെച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ അധികാരം തട്ടിയെടുത്ത് കൈക്കലാക്കാന്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു പ്രവര്ത്തിധക്കുന്ന പിന്നോക്കക്കാര്ക്ക്ാ സാധ്യമാകുമോ എന്ന് ഭയപ്പെട്ടു കഴിഞ്ഞിരുന്ന രാഷ്ട്രീയ തമ്പുരാക്കന്മാര്‍ കേന്ദ്രത്തിലെ ബി.ജെ.പി ഭരണകര്ത്താോക്കളുമായുണ്ടാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു. മഅ്ദനിയെ നശിപ്പിച്ചു കളയാനുള്ള തന്ത്രങ്ങള്ക്ക് രൂപം നല്‍കി പ്രാവര്ത്തിരകമാക്കിയത്. തൊപ്പിയും താടിയുമുള്ള ഏതൊരാളിനേയും മതതീവ്രവാദത്തിന്റെ പേരില്‍ പിടിച്ച് വിലങ്ങിട്ട് തടവിലാക്കുകയും അതല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ തെരുവില്‍ വെടിവെച്ചിട്ട് പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പോലീസുമായി ഏറ്റുമിട്ടു കൊല്ലപ്പെട്ട തീവ്രവാദിയുടെ വികൃതമായ പടങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് പോലും ചിലരുടെ താല്പര്യങ്ങ ള്ക്ക്് വേണ്ടി ചമച്ചുണ്ടാക്കിയതാണെന്ന് കാലം തെളിയിച്ചതാണല്ലോ ?

MAMMOOTTY V/S MOHANLAL

ഇതാണോ നമ്മുടെ പ്രശനം??? കേരളത്തിലെ യുവാക്കള്‍ ഇവരുടെ കാര്യത്തിനയാണ് നാള്‍ക്ക് നാള്‍ മത്സരിച്ചു കൊണ്ടിരിക്കുന്നത്... എന്ത് കൊണ്ട് നമ്മുടെ തലച്ചോര്‍ ഇവര്‍ക്ക് അടിയറ വെക്കുന്നു. കലയോടുള്ള ആഭിമുഖ്യം അല്ല എന്ന് തീര്‍ച്ച.. കണ്ണ് തുറന്നു ചുറ്റുപാട...ുകള്‍ നോക്കുക... ഓരോ ദിനം കഴിയുന്തോറും വളരെ മോശമായി കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍....സ്വാഭാവികമായ ഷണ്ടത്വതിലെക്കാന് ഇന്ത്യന്‍ യുവത്വം നീങ്ങി കൊണ്ടിരിക്കുന്നത് . കണ്ടില്ലെന്നു എത്ര തന്നെ നടിച്ചാലും ഇവിടെ പ്രശനങ്ങള്‍ നിരവധിയാണ് . അഴിമതി നിറഞ്ഞ ഭരണ കൂടം ,ഗര്‍വു കാട്ടുന്ന ഉധ്യോഗസ്ഥ ദുഷ്‌ പ്രഭുത്വം , വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം , നിരക്ഷരത , തൊഴിലില്ലായ്മ ,ഇതൊക്ക് ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളത് അന്ഗീകരിക്കപെടെണ്ട യാദാര്‍ത്ഥ്യം തന്നെയാണ് .പ്രതികരിക്കേണ്ടത് മറ്റാരുമല്ല നമ്മളാണ് .അനീതി നിയമമാകുമ്പോള്‍ ചെറുത്‌ നില്‍പ്‌ നമ്മുടെ കര്‍ത്തവ്യമാണ് എന്ന് ചെ പറഞ്ഞത് ഓര്‍ക്കുക .ചെറിയ മുന്നേറ്റങ്ങളും കൂട്ടായ്മകളും തന്നെയാണ് ലോകത്തില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചത്‌ . ശുഭാപ്തി വിശ്വാസവും ലകഷ്യ ബോധവും ഉണ്ടെങ്കില്‍ കീഴടക്കാന്‍ പറ്റാതായി ഒന്നുമില്ല

Incest and Rape

Incest and rape are not new in this day and age; these problems have always existed and will continue to exist if not confronted face on. If you have ever worked with an incest, sexual abuse or rape survivor you will never be able to forget the devastating impact it has on all aspects of their life, nor will you be able to sit back and do nothing about this issue. These are serious crimes that cor...rode the fabric of family and society and cannot go un-addressed, since these problems do exist in Muslim families it is about time that we address it openly and take action to put an end to it.

To fully understand this issue we need to examine what Islâm teaches us about the value of human life.

Islâm views human life as a sacred gift from God. The Qur’ân repeatedly stresses the sanctity of life (hurmat al hayat). The life of every single individual regardless of gender, age, nationality or religion is worthy of respect. In verses referring to the sanctity of life, the term used is ‘nafs’ (soul, life); and there is no distinction made in that soul being young or old, male or female, Muslim or non-muslim.

Sûrah al An'am 6.151:
"Do not take any human being's life, (the life) which God has declared to be sacred - otherwise than in (the pursuit of) justice: this has He enjoined upon you so that you might use your reason."
(Also check: Sûrah al Isra 17.33 & Sûrah al Ma'idah 5.32)

Qur’ânic teachings encompass every aspect of life; hence it does not limit the definition of life to the physical body only, but includes the mental, emotional and spiritual aspects as well. There are about 150 verses that define the term ‘nafs’ in various ways making it clear that the concept of ‘life’ is not limited to mere physical existence.

DASHAVATHAARAM

ഇസ്ലാം മതത്തെ അവഹേളിക്കുന്ന ശക്തമായ ഒരു സിനിമ തന്നെയാണ് ഇത് എന്ന് സങ്കല്പിക്കുക. അങ്ങനെയാണെങ്കില്‍ തന്നെ അതിലെന്താണ് ഇത്രമാത്രം പ്രകോപിതരാകാനായിട്ടുള്ളത്?. ഇസ്ലാം മതത്തെ ആളുകള്‍ അവഹേളിക്കുന്നതും എതിര്‍ക്കുന്നതും ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല. ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവ കാലം മുതല്‍ അത് വെല്ലുവിളികളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ്‌ നബി തന്നെ ഇത്തരം വെല്ലുവിളികള്‍ക്കും വിമര്‍ശ...നങ്ങള്‍ക്കും മധ്യേയാണ് മതം പ്രബോധനം ചെയ്തു മുന്നോട്ടു നീങ്ങിയത്. പ്രവാചകനെ അവഹേളിച്ചു കൊണ്ട് കവിതകള്‍ എഴുതിയത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അവയ്ക്ക് കവിതയിലൂടെ തന്നെ മറുപടി നല്‍കാനാണ് തികഞ്ഞ സഹൃദയത്വം പുലര്‍ത്തിക്കൊണ്ട് ആദ്ദേഹം ആവശ്യപ്പെട്ടത്. ഇന്നത്തെ സിനിമള്‍ക്കുള്ള സ്വാധീനത്തെക്കാള്‍ പതിന്മടങ്ങ്‌ വലുതായിരുന്നു അക്കാലത്തെ അറബ് സമൂഹത്തില്‍ കവിതകള്‍ക്കുണ്ടായിരുന്ന സ്ഥാനം എന്നോര്‍ക്കുക.

പരിസ്ഥിതി

ഇപ്പോള്‍ സുര്യ താപത്തെ കുറിച്ചാ വാര്‍ത്തകള്‍... ചിലര്‍ കൊടും ചൂടിനെതിരെ പ്രാര്‍ഥിക്കുന്നു... വൈദുതി പത്തു മണിക്കൂര്‍ എങ്കിലും കട്ടാകും..... ഇവിടെയാണ് പുഴകളെയും മലകളെയും പരിസ്ഥിതിയെയും നില നിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കേണ്ടത്... അതിനു വേണ്ടി സംസാരിക്കുകയും സമരം ചെയ്യുകയും ചെയ്യുന്നവരെ ഇന്നലെ വരെ മാനസിക രോഗികള്‍ എന്ന് വിളിച്ചവര്‍ ...ഒരു പക്ഷെ ലോകത്ത് ജലം ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന ഒരിടം കേരളമായിരിക്കും.. കുടിവെള്ളം തുണി അലക്കുന്നതിനും മൃഗങ്ങളെ കുളിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അഹങ്കാരം...ഇനിയെങ്കിലും ചിന്തിക്കുക.... നമുക്ക് താങ്ങനാകില്ല കുറച്ചു കൂടി ഇങ്ങനെ പോയാല്‍.... അത് കൊണ്ട് പരിസ്ഥിതിയിലേക്ക് മടങ്ങുക.... നമ്മുടെ കേരളത്തെ സംരക്ഷിക്കുക,,, തല തിരിഞ്ഞ വികസനങ്ങളെ തടയുക..

നരേന്ദ്ര മോഡി

നരേന്ദ്ര മോഡി നാളെ വരുന്നതുമായി ബന്ധപെട്ട സജീവ ചര്‍ച്ചയിലാണ് കേരളം. വരുന്നതിനെ ആഘോഷമായി കൊണ്ടാടാന്‍ കുറേപ്പേര്‍..... ന്യായീകരിച്ചും എതിര്‍ത്തും കുറെ പേര്‍.... മൂന്നു ദിവസമായി കുമ്മായവും, പാലുമായി അദേഹത്തെ വെളുപ്പിക്കാന്‍ കുറെയേറെ പോസ്റ്റുകള...ും..... അദേഹം വരുന്നത് മൂലം കേരളത്തിലെ മുസ്ലിംകള്‍ക്ക് എന്തോ സംഭവിക്കാന്‍ പോകുന്നു എന്നാ ചിലരുടെ പോസ്റ്റുകളും, ധാരണകളും... എന്നാല്‍ കേരളത്തില്‍ മുസ്ലിംകള്‍ ഒന്നടങ്കം പറയാന്‍ ആഗ്രഹിക്കുനത് അദ്ദേഹത്തിന്റെ സന്ദര്‍ശനം മുസ്ലിംകള്‍ക്ക് യാതൊരു ഗുണമോ ദോഷമോ ചെയ്യില്ല, മറിച്ചു ഇത്രയും കാലം പവിത്രമെന്നു കേരള ജനത മൊത്തം വിശ്വസിച്ച, ഏതൊരു മത സൌഹാര്‍ദ കൂട്ടായ്മയിലും സജീവമായി സംഭാവനകള്‍ അര്‍പ്പിച്ച ശിവഗിരി എന്ന സ്ഥലത്തിനും ആ സ്ഥാപനത്തിനും മാത്രമേ കോട്ടം സംഭവിക്കുകയും നാണക്കേട്‌ ഉണ്ടാകുകയും ചെയ്യുള്ളൂ... ആവശ്യമില്ലാതെ ചര്‍ച്ചകള്‍ നടത്തി കേരളത്തിലെ സാമുഹികാന്തരീക്ഷം മലിനമാക്കെണ്ടാതില്ല... ഇതിനെക്കാളും വിഷമുളള്ളവര്‍ ഇവിടെയുണ്ട്... ഇതിനെക്കാളും വിഷ സര്‍പ്പങ്ങള്‍ കുറച്ചു ദിവസം മുന്‍പ്‌ ഇവിടെ വന്നു പോയതെ ഉള്ളൂ.... പുത്തരിക്കണ്ടത്തിലെ പ്രസംഗവും വര്‍ത്തമാനവും കേട്ട് കഴിഞ്ഞതെ ഉള്ളൂ.

നമ്മുടെ സ്വന്തം ചാനലുകള്‍

നമ്മുടെ ചാനലുകള്ക്ക് പ്രളയവും പനിയും ശിശുമരണങ്ങളും എല്ലാം അപ്രസക്‌തമാക്കുന്നു. രാഷ്‌ട്രീയ നേതൃത്വം ഭരണം മറക്കുന്നു.. എല്ലാവരും സെക്സ് ആഘോഷത്തിന്റെക തിരക്കിലാണ്... എല്‍. ഡി. എഫ്‌, യു. ഡി.എഫ്‌ നേതാക്കളുടെ മല്സിര വേഴ്ചകള്‍ പോസ്റ്റു ചെയ്തും, ചര്ച്ചസ ചെയ്തും പ്രബുദ്ധരായ അണികള്‍ ആഘോഷിക്കുന്നു.. ഞരമ്പ്‌ രോഗികള്ക്ക്ത എ പടം കാ...ണാന്‍ തിയേറ്ററില്‍ പോകേണ്ടതില്ല, നമ്മുടെ സ്വന്തം ചാനലുകള്‍ ലൈവ് കാണിക്കുന്നു... റിയാലിറ്റി ഷോ ആയും, റിയല്‍ ആയും.
കാമക്കളത്തിലിറങ്ങി കളിയാടി നേതാക്കള്‍ ക്യാമറയില്‍ പെട്ടും കണ്ണില്പ്പെലട്ടും ജനങ്ങളില്‍ നിന്നും അകലുന്നു. നേതാക്കള്‍ ദയനീയമായി സെക്‌സില്‍ വീണവസാനിക്കുമ്പോള്‍ ഒരുതരം ഖേദം തോന്നുന്നുണ്ട്. കേരള രാഷ്ട്രീയത്തിലേക്ക് കാമം കടന്നുവരുന്നത് ഒരുതരം വിഷക്കാറ്റുപോലെയാണ്. അതിനെക്കാളേറെ ദുഖം തോന്നുന്നത് അവര്ക്കൊ ക്കെ ഓശാന പാടാനും ജയ്‌ വിളിക്കാനും നടക്കുന്ന നാറികളെ ഓര്ത്താറണ്.
സാമ്പത്തിക അഴിമതിയെക്കാള്‍ തീപിടിപ്പിക്കുന്ന വിഷയമാണ് സദാചാരഭ്രംശം. ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും മാധ്യമങ്ങള്‍ മസാല ചേര്ത്ത് സമൃദ്ധമായി വിളമ്പുന്ന കാലമാണിത്.

ജ്ജ്ജ്‌ : കേരള രാഷ്ട്രീയത്തിലെ ആത്മീയ ആചാര്യന്‍?
ഓഷോ ...