Saturday, August 11, 2012

ഫലസ്തീന്‍ ഒരു രോദനം.....

ഫലസ്തീനികളെ പട്ടിണിക്കിട്ട്,അവര്‍ക്ക് മുകളില്‍ ബോംബുകള്‍ വര്‍ഷിച്ച് അക്രമികള്‍ വെടിക്കെട്ട്‌ ആഘോഷിക്കുമ്പോള്‍ മുസ്ലിം സഹോദരങ്ങള്‍ ഒരൊറ്റ സമൂഹമാണെന്ന് വിശ്വസിക്കുന്ന മുസ്ലിം രാഷ്ട്രങ്ങള്‍ നോക്ക് കുത്തികള്‍ ആകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്... 


ജൂതനാല്‍ കശക്കിയെറിയപ്പെടുന്ന ഫലസ്തീന്‍ മക്കളേ പൊറുക്കുക നിങ്ങള്‍ ഈ അറബ് തമ്പുരാക്കന്മാരോട്.ഇവരുടെ കരുണാ കടാക്ഷത്താല്‍ ലഭിക്കുന്ന ഒരു കുപ്പി ടോണിക്ക് കൊണ്ടും,ഒരു തുണ്ട് റൊട്ടിക്കഷ്ണം കൊണ്ടും നിങ്ങള്‍ ആത്മസംതൃപ്തിയടയുക...

അറബ് രാജ്യങ്ങളുടെ നിയന്ത്രണവും നട്ടെല്ലും ഇസ്രയേലിന്റെ ഉറ്റ ചങ്ങാതി അമേരിക്കയുടെ കയ്യിലാണ്....
അവര്‍ നിങ്ങടെ വിഷയം വെള്ളിയച്ചയിലെ പ്രാര്‍ത്ഥനയില്‍ മാത്രം ഒതുക്കുന്നു...


ലോകത്ത് ചിതറിക്കിടന്ന ഇസ്രയേലികളെ അമേരിക്കയുടെ  നേത്രത്വത്തില്‍  ഒരു ഇരിപ്പടം ഉണ്ടാക്കി കൊടുത്തു അവിടെ ജീവിച്ച ജനതയെ വംശത്തോടെ നശിപ്പിക്കാന്‍ കഴിഞ്ഞൂ എങ്കില്‍ ഇത്രയും സമ്പത്ത് ഉണ്ടായിട്ടും അതിനെതിരെ ശബ്ദിക്കാന്‍  കഴിഞ്ഞില്ലെങ്കിലും  മനസ് കൊണ്ട് അവരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍  കഴിയില്ലേ.....
ദേശീയ വരുമാനത്തേക്കാള്‍  ലാഭം  കൊയ്യുന്ന അമേരിക്കന്‍, ഇസ്രായേല്‍ കമ്പനികളുടെ  ഉള്പ്പാദനങ്ങള്‍  എങ്കിലും ഉപയോഗിക്കാതിരുന്നു പ്രതിഷേധം രേഖപ്പെടുതിക്കൂടെ ??

ഇസ്രയേലിന്റെ ഫലസ്തീന്‍ ആക്രമണത്തെ ഫാസിസമായി കാണാന്‍ പല പാശ്ചാത്യ മാദ്ധ്യമങ്ങളും ശ്രമിക്കാറില്ല മാത്രമല്ല, അതിനെതിരെ ശബ്ദിക്കാന്‍ പോലും പല രാജ്യങ്ങളും തയ്യാറല്ല എന്നീതാണ് യഥാര്‍ത്ഥ്യം. ഫാസിസ്റ്റ്‌ അക്രമത്തിനിരയാകുന്ന എല്ലാ മനുഷ്യരുടെയും രോദനം സമാനമാണ്. മനുഷ്യനന്മയെയും സാംസ്കാരികപാരമ്പര്യത്തെയും തച്ചുതകര്‍ത്തു ‌ തങ്ങളുടെ മാത്രം താല്പര്യത്തെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിക്കുന്ന അവസ്ഥ. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ വിവിധരീതികളിലായി ഇത്തരം കടന്നാക്രമണങ്ങളും അധിനിവേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട് ഇപ്പോഴും പലയിടങ്ങളില്‍ നടക്കുന്നുമുണ്ട്, അതിനേറ്റവും വലിയ ഉദാഹരണമാണ് ഇറാഖ്‌. എന്നാല്‍ ഇരകളുടെ രോദനം പലപ്പോഴും ലോകം കണ്ടില്ലെന്നു നടിക്കുകയോ നോക്കിനില്ക്കുകയോയാണ് ചെയ്യാറുള്ളത്, വലിയവന്‍ ചെയ്യുന്ന ക്രൂരതകളെ പല കാരണങ്ങള്‍ നിരത്തി ന്യായീകരിക്കാറാനുള്ളത്. ഈ അനീതി ലോകത്ത്‌ തുടര്ന്നു കൊണ്ടിരിക്കുന്നു. ഫലസ്തീന്റെ കാര്യത്തിലും എന്നും ഇത്തരത്തിലുള്ള നോക്കി നില്ക്കലുകളാണ് ഇക്കാലമത്രയും ഉണ്ടായിടുള്ളത്. ഇസ്രായേലിന്റെ സയണിസ്റ്റു ഭീകരവാദത്തിന് ലോകത്തെ ഒന്നാമാനെന്നവകാശപ്പെടുന്ന അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ കൂടിയാകുമ്പോള്‍ ഫലസ്തീനിലെ മനുഷ്യരുടെ പക്ഷത്ത് നില്ക്കാന്‍ ഒട്ടുമിക്ക രാജ്യങ്ങളും മുന്നോട്ട് വരുന്നില്ല എന്ന സ്ഥിതിയാണ്.

എത്ര തന്നെ കടുത്ത പ്രതിസന്ധികളെ തരണം ചെയ്തും  ഒരു നാള്‍  ഫലസ്തീന്‍ സ്വതന്ത്രമാക്കപെടുക തന്നെ ചെയ്യും.. അത് വിദൂരമല്ല.
 

No comments:

Post a Comment